Monday, October 7, 2013

തനിയാവർത്തനങ്ങൾ ......



പൊക്കിൾക്കൊടി മുറിച്ച് ചോരക്കുഞ്ഞിനെ നൽകി 
മുഖം ചുളിച്ചു പതിച്ചി പറഞ്ഞുഇതും "പെണ്ണ്"
ഭ്രൂണമായിരുന്നപ്പോൾ കൊല്ലാതിരുന്നതിനു 
അമ്മയ്ക്കും അച്ഛനും അന്ന് നന്ദി ചൊല്ലി 

നൂലുകെട്ടിനു നല്ലനേരം നോക്കി ജ്യോത്സ്യൻ 
പറഞ്ഞു പെണ്ണിന് ഇരുപത്തി ഒൻപതാം നാൾ 
ചോറൂ ണിനും കണ്ടു ഇതേ വേർതിരിവ്
ആണിന് അഞ്ചെങ്കിൽ പെണ്ണിന് ആറാം മാസം

ഓർമ്മ വച്ച നാൾ മുതൽ കേട്ടു വളർന്നു
ഇവൾ അന്യഗേഹത്തിൽ പോകേണ്ട ''പെണ്ണ് ''
കൗമാര പ്രായത്തിൽ പിന്നെയും നിയമങ്ങൾ
വേണ്ട കളിക്കൂട്ടുകാരനോട് ഏറെ ചങ്ങാത്തം

പിന്നെ ഒരുനാൾ വന്നെത്തി ആ സുദിനവും
താലികെട്ടി വേരോടെ മാറ്റി നട്ടു മറ്റൊരു മണ്ണിൽ
അവിടെയും കേൾക്കണമേറെ വിശേഷണങ്ങൾ
കാല ദോഷങ്ങൾ പുതുപ്പെണ്ണിൻ ജാതകദോഷം

കാലമെത്ര പുരോഗമിച്ചാലും മാറിയെന്നു മനുഷ്യൻ
വീമ്പു പറഞ്ഞാലും മാറുകില്ല പെണ്ണിനു നിയമങ്ങൾ
അന്നും ഇന്നും ഇനി നാളെയും കാണാം
മാറ്റങ്ങൾ ഇല്ലാത്ത ഈ തനിയാവർത്തനങ്ങൾ .....

Sunday, September 29, 2013

ആരോഗ്യമുള്ള ഹൃദയത്തിന് ...........

ഇന്ന് 'ലോക ഹൃദയആരോഗ്യ ദിനം' ....''ആരോഗ്യമുള്ള ഹൃദയത്തിന് വഴിയൊരുക്കുക'' എന്നതാണ് ഈ വർഷത്തെ വിഷയം കുട്ടികളിലെയും ,സ്ത്രീകളിലെയും ,ഹൃദ്രോഗത്തിന്റെ കാര്യത്തിലാണ് ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണ ക്രമങ്ങളും ,പൊ ണ്ണ ത്ത ടിയും കുട്ടികളിലും രക്തത്തിലെ കൊഴുപ്പിന്റെ അളവ് വര്ധിപ്പിക്കുവാൻ കാരണമാകുന്നു .

നമുക്ക് സുപരിചിതമായ ഒരു വാക്കാണ്‌ ഹൃദയാഘാതം {ഹാർട്ട്‌ അറ്റാക്ക്‌ }.ലോകമാകമാനം ഉള്ള മരണങ്ങളിൽ കൂടുതലും ഹൃദയാഘാതം കൊണ്ടുള്ളതാണ് ..അതുകൊണ്ട് തന്നെ അല്പം ഭയത്തോടെ  ആണ് എല്ലാവരും ഹൃദ്രോഗത്തെ കാണുന്നത് .നിര്ഭാഗ്യകരമെന്നു പറയട്ടെ ,അടുത്ത കാലത്തായി  നമ്മുടെ കേരളത്തിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ് .സ്ത്രീകളെയും , ചെറുപ്പക്കാരെയും പ്രായം ചെന്നവരെയും ഇപ്പോൾ ഒരുപോലെ  ബാധിക്കുന്ന രോഗമായി ഹൃദ്രോഗം മാറിയിരിക്കുന്നു .നമ്മുടെ ജീവിത രീതി കളിൽ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണമെന്ന് നിസംശയം പറയാം. ചെറുപ്പക്കാരും കുട്ടിക ളും പുതിയ രുചികളെ കൂട്ടുപിടിക്കുംപോൾ അവർ അറിയാതെ തന്നെ ഒരു പിടി രോഗങ്ങളും അവരെ കീഴടക്കുകയാണ് .അങ്ങനെ ഉള്ള   ജീവിത ശൈലീ രോഗങ്ങളിൽ  പ്ര ധാനപ്പെട്ടവയാണ് പ്രമേഹവും ഉയര്ന്ന രക്ത സമ്മർദവും . ഈ രണ്ടു രോഗങ്ങളും ഉള്ളവർക്ക് മറ്റുള്ളവരേക്കാൾ ഹൃദ്രോഗവും പക്ഷാഘാതവും  വരുവാനുള്ള സാധ്യത വളരെ  കൂടുതലാണ് .

ഹൃദയത്തിലേക്ക് രക്തം നല്കുന്ന രക്തക്കുഴലുകളിൽ കൊഴുപ്പ്  അടിഞ്ഞു കൂടി ആ കൊഴുപ്പിനു മുകളിൽ രക്ത കോശങ്ങളും രക്തക്കട്ടകളുംഅടിഞ്ഞു കൂടുക  യും ചെയ്ത്‌ ഹൃദയപേശി കളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത് .ഇങ്ങനെ ഉണ്ടാകുന്ന നെഞ്ചുവേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗ ത്താ യോ ,ഇടതു കയ്യിലെക്കോ ,തോളിലെക്കോ ,  വ്യാപിക്കുന്ന  വിധത്തിലോ ആയിരിക്കും ഉണ്ടാവുക .വളരെ കഠിനമായ നെഞ്ചുവേദന ,നെഞ്ചില ഭാരം കയറ്റി വച്ചിരിക്കുന്നത് പോലെയോ ,വരിഞ്ഞു  മുറുകുന്നത് പോലെയോ ,സൂചികൊണ്ട് കുത്തുന്നതു പോലെയോ ഉള്ള വേദന ,ഇവയെല്ലാം തന്നെ ഹൃദ്രോഗത്തെ സൂചിപ്പിക്കുന്നു . എത്രയും പെട്ടെന്ന് രോഗിയെ ഏറ്റവും അടുത്തുള്ള  ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത് .

ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്തിയും വ്യായാമം ശീലമാക്കിയും  ഹൃദ്രോഗം വരുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാൻ നമുക്ക് കഴിയും 
കൊഴുപ്പ് കുറഞ ആഹാരങ്ങൾ ശീലമാക്കുക ,വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ,ബേക്കറി പലഹാരങ്ങൾ ,റെഡ് മീറ്റ്‌ ,മധുരപലഹാരങ്ങൾ എന്നിവ പരമാവധി കുറച്ചു ഉപയോഗിക്കുക .പഴങ്ങളും പച്ചക്കറികളും ,മുളപ്പിച്ച പയര് വർഗങ്ങളും,നാര് കൂടുതൽ അടങ്ങിയിട്ടുള്ള വയും  ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുക .മീൻ, കറി ആയി തന്നെ കഴിക്കാൻ ശ്രമിക്കുക . .30 വയസ്സ് കഴിഞ വർ വർഷത്തിൽ ഒരിക്കൽ എങ്കിലും fasting lipid profile ,fbs ,ppbs,ബ്ലഡ്‌ pressure ,ശാരീരഭാരം ,എന്നിവ ചെക്ക്‌  ചെയ്യുന്നത് ശീലമാക്കുക .രോഗം സ്ഥിരീകരിച്ചവർ മുടങ്ങാതെ കൃത്യമായി മരുന്നുകൾ  കഴിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ രീതിയിൽ ഉള്ള വ്യായാമങ്ങൾ ചെയ്യുകയും വേണം .

Sunday, January 13, 2013

കാറ്റിലടയുന്ന ജനലഴി പ്പാളികള്‍ തുറന്നു- 
ഞാന്‍ വര്‍ഷ മേഘം കാത്തു നിന്നൂ ....
പുലരിയില്‍ സൂര്യാസ്തമയമിതെന്നപോല്‍ 
സ്വപ്നത്തിന്‍ കൂടൊന്നൊരുക്കി 
എരിയുന്ന വേനലില്‍ വാടാത്ത പൂ ചൂടി 
മരുപച്ചയില്‍ കോള്‍മയിര്‍ കൊണ്ടു ...

Tuesday, June 12, 2012

അര്‍ഥശൂന്യതയുടെ വിശാലമായ അങ്കണ ത്തിന്‍ നടുവില്‍ ഭംഗിയായി അലങ്കരിച്ച വേദിയില്‍ അരങ്ങേറുന്ന പാവകൂത്ത് വീക്ഷിക്കുന്ന ഒരു ജനക്കൂട്ടത്തിന്‍ നടുവിലേക്ക് അലക്ഷ്യമായി ഞാനും നടന്നടുത്തു ....മറ്റാരുടെയോ കരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകള്‍ താളാത്മകമായി ചലിക്കുന്നു ...
ഉള്ളില്‍  ആനന്ദത്തോടെ ആയിരിക്കുമോ അവര്‍ നൃത്തം ചെയ്യുന്നത് .... ...പുറമേ  മിന്നി തിളങ്ങുന്ന വേഷ ഭൂഷാദികള്‍... പല പല വര്‍ണ്ണങ്ങളില്‍ ചിത്രപ്പണികള്‍ തുന്നി അലങ്കരിച്ചവ .....  അവയ്ക്ക് ഇഷ്ട്ടമുള്ള    വേഷങ്ങള്‍ ആകുമോ ഓരോരുത്തര്‍ക്കും കിട്ടിയിരിക്കുക ....ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിയാത്ത ചെറിയ നൂലുകള്‍ കൊണ്ട് അവരെ ബന്ധനസ്ഥരാക്കിയിരിക്കുന്നു.... ചലിക്കാന്‍   കഴിയാത്ത പാവം പാവകള്‍ ........

Friday, June 8, 2012





നിശബ്ദമായി ഒരു തേങ്ങലില്‍ ദുഃഖങ്ങള്‍ ഒളിപ്പിച്ചിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു ...
ആര്‍ത്തിരമ്പിയ തിരമാലകള്‍ പോലെയും  അലറി ഒഴുകുന്ന പുഴ പോലെയും ആയി  ഇന്ന്....  നൊമ്പരങ്ങള്‍  ഒരു നീറ്റലായി.. ഉണങ്ങാത്ത മുറിപ്പാടായി.......... ഉച്ചത്തില്‍ കരഞ്ഞാലുംതീരാതെ....തീരാതെ .... ആയി. തീരം വിഴുങ്ങി കലി അടക്കുന്ന കടലമ്മക്കോ .. അതിവേഗം പടര്‍ന്നു വനാന്തരങ്ങളെപാടെ വാരി പുണരുന്ന അഗ്നിക്കോ.. വായുവിനെ കെട്ടിപ്പുണര്‍ന്നു ആഞ്ഞു വീശുന്ന ചുഴലി കാറ്റിനോ.... എന്റെ മൌനത്തിനു കഴിയുന്നപോലെ നൊമ്പര പാടുകള്‍ അപ്രത്യക്ഷമാക്കാന്‍ കഴിയില്ല..പ്രസവ മുറിയില്‍ വേദന കൊണ്ട് പുളഞ്ഞു കരഞ്ഞു തളര്‍ന്നു ഒടുവില്‍ ഒരുകുഞ്ഞിന്‍ കരച്ചിലില്‍ എല്ലാം മറന്നു നിര്‍വൃതിയടയുന്ന ഒരമ്മക്കുണ്ടാകുന്ന സായൂജ്യം പോലെ എല്ലാം ശാന്തമാകാന്‍  തിരികെ  മൌനത്തിലേക്ക്‌ ....എന്‍റെ ഹൃദയതാളവും എന്‍റെ  വിങ്ങലും..എല്ലാം ....എല്ലാം... ഒന്നിലേക്ക്‌.......നിശബ്ദമായി ......നിശബ്ദതയിലക്ക്........   

Monday, March 19, 2012

എന്‍റെ കണ്‍മണിക്ക്

നിലാവിന്‍ നീല നിശീഥിനിയില്‍
നീലാംബരീ രാഗം പാടീ ....ഞാന്‍ 
നീലാംബരീ രാഗം പാടീ 

താരാട്ടുപാടി ഞാനമ്മയായി 
നെഞ്ചില്‍ താളം പിടിച്ചു ഞാനീ ണമേകി
അമ്മിഞ്ഞ നല്‍കിയുറക്കിനിന്നെ 
മുജ്ജന്മ്മ സുകൃതങ്ങളേറ്റുവാങ്ങി 

മഞ്ഞിന്‍റെകുളിരാര്‍ന്ന രാത്രിയിലും  
ദേവദാരുക്കള്‍ പൂക്കുന്ന രാത്രിയിലും 
നിദ്ര തന്‍കൂട്ടുവിട്ടമ്മ നിന്നു
പുലരുവോളംനിനക്കുകൂട്ടിരുന്നു  
    

നിനക്കായ് .....

കാതരയായവള്‍ചരത്തണഞ്ഞു 
ചെഞ്ചുണ്ടില്‍മന്ദസ്മിതവുമായി  
ഒരു മാത്ര നിര്‍ന്നിമേഷയായി 
നിന്‍ കരസ്പര്‍ശത്തില്‍ തരളിതയായി

കരയാന്‍ വെമ്പിയമിഴിയിണകള്‍ 
മൊഴിഞ്ഞതെന്തെന്നുനീ അറിഞ്ഞു
ആ  മൌനത്തിന്‍ പൊരുള്‍ ഞാനറിഞ്ഞു 
പ്രണയത്തിന്‍ മാധുര്യം നാമറിഞ്ഞു 

ഈറനണിഞ്ഞു ഞാന്‍ പുതുമഴയില്‍
പുതു മണ്ണിന്‍ ഗന്ധവുംഞാനറിഞ്ഞു
മകരമഞ്ഞിന്‍ കുളിര്‍ പെയ്തൊഴിഞ്ഞു
എല്ലാ  വസന്തവും  പോയ്മറഞ്ഞു

ഇനിയും തളിരിടും പാഴ്മരങ്ങള്‍
വസന്തവും ഗ്രീഷ്മവും  ഇനിയും വരും
എന്നും നിനക്കായി കിനാകള്‍ കാണും
ഏകയായി  നിന്നെഞാന്‍  ഓര്‍ത്തിരിക്കും